എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ... ഈദ് ഉല്‍ ഫിത്തര്‍ : ചെറിയ പിറന്നാള്‍ നിറവില്‍ കേരളം ...

KERALATHIRUVANANTHAPURAM

തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് ട്രയല്‍ റണ്‍ വിജയകരം

INDIA NEWS VISION
indianewsvision.com@gmail.com
09.Aug.2021
തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി  ബസിന്റെ സമയം ക്രമപ്പെടുത്തുന്നതിനും  തമ്പാനൂര്‍,  യൂണിവേഴ്‌സിറ്റി തുടങ്ങിയ ചില സ്ഥലങ്ങളില്‍ കൂടുതല്‍ ബസുകള്‍ വരുമ്പോള്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമോ എന്നതുള്‍പ്പടെ പരിശോധിക്കുന്നതിന്   കെഎസ്ആര്‍ടിസി നടത്തിയ ട്രയല്‍ റണ്‍ വിജയകരം. നിശ്ചയിച്ച സമയത്തിനകത്ത് തന്നെ സര്‍വ്വീസുകള്‍ ഏറെക്കുറെ പൂര്‍ത്തിയായി.  ട്രയല്‍ റണ്ണില്‍ നിന്നും ജീവനക്കാരുടെ നിര്‍ദ്ദേശമനുസരിച്ച് മാറ്റങ്ങള്‍ വരുത്തി വീണ്ടും റിഹേഴ്‌സല്‍ നടത്തും. 

തിരുവനന്തപുരത്തെ സിറ്റി സര്‍വ്വീസ് കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും കൂടുതല്‍ റൂട്ടുകളിലൂടെ സര്‍വ്വീസ് നടത്തി ജനോപാകാര പ്രദമാക്കുന്നതിനും വേണ്ടിയാണ് അടിമുടി മാറ്റം വരുത്തുന്നതാണ്  ഈ സംരംഭം. ഏഴ് സര്‍ക്കിളുകളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നത്. ഒരു സ്ഥലത്ത് നിന്നും ആരംഭിച്ച്  അതേ സ്ഥലത്ത് തന്നെ ക്ലോക്ക് വൈസായും, ആന്റി ക്ലോക്ക് വൈസായും അഞ്ചിലധികം ബസുകള്‍ ഒരേ ദിശയിലേക്ക് തന്നെ സര്‍വ്വീസ് നടത്തുന്നതാണ് സര്‍ക്കുലര്‍ സര്‍വ്വീസ്. 

അടുത്ത് വരുന്ന ഒരു  ലോക്ഡൗണ്‍ ദിവസത്തിലും  അതിന് ശേഷം ഒരു തിരക്കുള്ള  പ്രവര്‍ത്തി ദിനത്തിലും റിഹേഴ്‌സല്‍  നടത്തിയതിന് ശേഷമാകും അന്തിമമായ ഷെഡ്യൂള്‍ തയ്യാറാക്കുന്നത്.  ഏത് സമയത്തും എപ്പോഴും യാത്ര ചെയ്യുന്നതിനുള്ള വണ്‍ ഡേ ടിക്കറ്റ്, ഗുഡ് ഡേ എന്ന പേരില്‍പുറത്തിറക്കും. പ്രീ പെയ്ഡ് കാര്‍ഡ് മുഖേനയുള്ള കണ്‍സഷന്‍ ടിക്കറ്റും സിറ്റി സര്‍വ്വീസില്‍ നടപ്പിലാക്കും. 

ബസ് സര്‍വ്വീസ് നടത്തുന്ന ഓരോ പോയിന്റിലും 10 മിനിറ്റിനുള്ളില്‍ ഇരുവശത്തേക്കും ബസുകള്‍ വരുന്ന  രീതിയിലാണ് ഇവ ക്രമപ്പെടുത്തിയിരിക്കുന്നത്. ഒരു സ്ഥലത്ത് നിന്നും ആരംഭിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിന് ഒരു സര്‍ക്കിളില്‍ നിന്നും  അതിന്റെ ഇന്റര്‍ ചെയ്ഞ്ച് പോയിന്റില്‍ വെച്ച് മറ്റ് സര്‍ക്കിളില്‍ കൂടി വരുന്ന ബസില്‍ കയറില്‍  കിഴക്കേകോട്ട മുതല്‍ പേരൂര്‍ക്കട വരെയുള്ള ഭാ?ഗങ്ങളില്‍ എവിടെയുമുള്ള പ്രധാനപ്പെട്ട റോഡുകളില്‍ ഇറങ്ങുവാന്‍ കഴിയും. ഉള്ളൂര്‍,  മെഡിക്കല്‍ കോളേജ് തുടങ്ങി എവിടെയും എത്തിച്ചേരാനാകും.

10 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്, 10, 15, 20, 25 അങ്ങനെ പരമാവധി 30 രൂപയാണ് ഈ സര്‍വ്വീസുകളിലെ ടിക്കറ്റ് നിരക്ക്. ഇത് കൂടാതെയാണ് ഒരു ദിവസത്തേക്കുള്ള വണ്‍ ഡേ ടിക്കറ്റും. 54 ഓളം സിറ്റി സര്‍ക്കുലര്‍ ബസുകള്‍ ഒരു മണിയ്ക്കൂറിനുള്ളില്‍  എത്തുന്ന  തമ്പാനൂരിലും, യൂണിവേഴ്‌സിറ്റിയിലും  ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സമയക്രമം പാലിക്കാനായത് കൊണ്ട്  വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല. തമ്പാനൂര്‍, യൂണിവേഴ്സ്റ്റി എന്നിവടങ്ങളില്‍ ഡ്രോണ്‍ ഉപയോ?ഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തി ഗതാഗതക്കുരുക്ക് ഉണ്ടാകുമോ എന്ന് വിലയിരുത്തുകയും ചെയ്തു.  ഇവിടങ്ങളില്‍  ബസുകള്‍  ഒരുമിച്ച് വരുന്നത് കൊണ്ട് സമയം ക്രമീകരിക്കാനും തീരുമാനം എടുത്തു. ജീവനക്കാരില്‍  നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് പ്രധാന സ്ഥല നാമങ്ങള്‍ ബസിന്റെ വശങ്ങളില്‍  പതിപ്പിക്കുവാനും, ചില റൂട്ടുകളുടെ കളര്‍ മാറ്റുവാനും തീരുമാനിച്ചു.

ഡ്രോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തി വിലയിരുത്തി ചില സ്ഥലങ്ങളില്‍ ബസുകള്‍ തിരിയുന്നതിന് തടസം നേരിടുന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  അടുത്ത ട്രയല്‍ റണ്ണില്‍ അത് ഉള്‍പ്പെടെയുള്ളവ പരിഹരിക്കും. 

ഈസ്റ്റ് ഫോര്‍ട്ടില്‍ നിന്നും  54 ബസ്സുകളും,  പേരൂര്‍ക്കടയില്‍ നിന്നും 36 ബസ്സുകളുമാണ് നഗരത്തിലെ വിവിധ റൂട്ടുകളിലൂടെ  റിഹേഴ്‌സല്‍ നടത്തിയത്.  രണ്ട് റൗണ്ടാണ്  റിഹേഴ്‌സല്‍ നടത്തിയത്. കെഎസ്ആര്‍ടിസിയിലെ 90 ബസുകളിലുമായി 180 ജീവനക്കാരും 35 ഓളം ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം 85 പേര്‍ റൂട്ടില്‍ ടൈമിംഗ് ഉള്‍പ്പെടെ ചെക്ക് ചെയ്യാന്‍ റിഹേഴ്‌സലില്‍ പങ്കെടുത്തിരുന്നു. സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ വെച്ച്  പരിശീലന ക്ലാസ് നല്‍കിയ ശേഷമാണ് 4 മണിയോടെ റിഹേഴ്‌സല്‍ ആരംഭിച്ചത്. 

തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ഏതാണ്ട് എല്ലാ  സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ബന്ധിപ്പിച്ച് കൊണ്ട് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.  ഈ സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ എല്ലാം തന്നെ ഒരു പ്രത്യേക നിറത്തില്‍ ഉള്ളവയായിരിക്കും. കൂടാതെ ഓരോ റൂട്ടും ഓരോ കളറിലാകും അറിയപ്പെടുക. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സര്‍വ്വീസുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. 

വൈലറ്റ്, മഞ്ഞ, ബ്രൗണ്‍, ചുമപ്പ്, മജന്ത, ഓറഞ്ച്  എന്നീ നിറങ്ങളാകും ഓരോ റൂട്ടുകള്‍ക്ക് നല്‍കുക. കൃത്യമായ ഇടവേളകളില്‍ ജനങ്ങളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുക. ആദ്യഘട്ടത്തില്‍ ഏഴ് സര്‍ക്കുലര്‍ റൂട്ടുകളിലാണ് സര്‍വ്വീസ് ആരംഭിക്കുക. തുടര്‍ന്ന് 15 റൂട്ടുകളില്‍ സര്‍വ്വീസ് നടത്തും. യാത്രക്കാര്‍ക്ക് ആയാസ രഹിതമായി കയറുന്നതിനും, ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോട് കൂടിയതും, രണ്ട് ചവിട്ടുപടികള്‍ ഉള്ളതുമായ ലോ ഫ്‌ളോര്‍ ബസുകളാണ് ഇതിനായി ഉപയോഗിക്കുക. ഉദ്ദേശം 200 ബസുകളാണ് ഇതിന് വേണ്ടി ആവശ്യം വരുക. മെച്ചപ്പെട്ട യാത്ര ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു , ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി സി.എം.ഡിയുമായ ബിജു പ്രഭാകര്‍ എന്നിവര്‍ ട്രയല്‍ റണ്‍ വിലയിരുത്തി .



Last Update: 08/08/2021
SHARE THIS PAGE!
MORE IN NEWS